This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍

സംസ്ഥാനത്ത് ഉപഭോക്തൃ സംരക്ഷണത്തിനും, പരാതി പരിഹാരത്തിനുമായി പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തെത്തുടര്‍ന്നാണ്, സംസ്ഥാനത്ത് ഉപഭോക്തൃ കോടതികളും ഉപഭോക്തൃ പരാതി പരിഹാര കമ്മിഷനും നിലവില്‍ വന്നത്. കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഹൈക്കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചയാളോ ആണ് കമ്മിഷന്‍ പ്രസിഡന്റ്. സാമ്പത്തികശാസ്ത്രം, നിയമം, അക്കൗണ്ടന്‍സി, പൊതുജനകാര്യം, കോമേഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള രണ്ടുപേര്‍ കമ്മിഷന്‍ അംഗങ്ങളായിരിക്കും. ഇതില്‍ ഒരാള്‍ വനിതയായിരിക്കണം. കമ്മിഷന്‍ നേരിട്ടും, ജില്ലാ ഫോറങ്ങളില്‍ നിന്നുള്ള അപ്പീല്‍ പരാതികള്‍ പരിഗണിക്കാറുണ്ട്. പരാതിപ്പെടുന്ന വസ്തുവിന്റെ മൂല്യം/സേവനം/നഷ്ടപരിഹാരത്തുക എന്നത് 5 ലക്ഷം രൂപയ്ക്കും-പത്ത് ലക്ഷം രൂപയ്ക്കുമിടയില്‍ വരുന്ന പരാതികളാണ് സംസ്ഥാന കമ്മിഷന്‍ പരിഹരിക്കുന്നത്.

കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് 1986, കേരള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റൂള്‍സ് 1998 എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന ഉപഭോക്തൃ പരാതിപരിഹാര കമ്മിഷന്‍ നീതി നിര്‍വഹണം നടത്തുന്നത്.

ഉപഭോക്തൃപരാതി പരിഹാര കമ്മിഷന്റെ കീഴില്‍ ഓരോ ജില്ലയിലും ഉപഭോക്തൃപരാതി ഫോറം പ്രവര്‍ത്തിക്കുന്നു. ജില്ലാ ജഡ്ജിയുടെ യോഗ്യതയുള്ള, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരു പ്രസിഡന്റും, വിദ്യാഭ്യാസ/വാണിജ്യ മേഖലയില്‍ മികവു തെളിയിച്ച അംഗങ്ങളും ചേര്‍ന്നതാണ് ജില്ലാ പരാതി പരിഹാരഫോറം. അംഗങ്ങളില്‍ ഒരാള്‍ സ്ത്രീയായിരിക്കണം. 5 ലക്ഷം രൂപയില്‍ താഴെയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനുള്ള നിയമബാധ്യതയാണ് ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിനുള്ളത്. സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഉപഭോക്തൃസംരക്ഷണ സന്നദ്ധ സംഘടനകള്‍ക്ക് കമ്മിഷന്‍ എല്ലാ വര്‍ഷവും ക്യാഷ് അവാര്‍ഡുകള്‍ നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍